2014 ഇൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്നതിനു ശേഷം ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങൾ വല്ലാത്ത അരക്ഷിതാവസ്ഥയിലാണ്,
വെറുപ്പിന്റെ പ്രത്യയശാസ്ത്രം സമൂഹത്തിൽ പടർത്തി മുസ്‌ലിം ന്യൂനപക്ഷങ്ങളെ പൊതു സമൂഹത്തിൽ നിന്നും അകറ്റി നിർത്തുന്ന കാഴ്ച്ച കണ്ടവരാണ് നമ്മൾ
കൊറോണ ഇന്ത്യയിൽ വ്യാപിച്ചപ്പോൾ തബ്ലീഗ് സമ്മേളനത്തിന്റെ പേരിൽ മുസ്‌ലിം മത വിഭാഗങ്ങളെ വളഞ്ഞിട്ട് ആക്രമിക്കുന്ന കാഴ്ചയും നാം കണ്ടു,
എന്നാൽ അതിനെതിരെ ലോകത്തിന്റെ പല ഭാഗത്തും പ്രതിഷേധങ്ങൾ ഉയർന്നിരുന്നു പ്രത്യേകിച്ച് ഗൾഫ് രാഷ്ട്രങ്ങളിൽ
കഴിഞ്ഞ വർഷത്തെ കോവിഡ് ലോക്‌ഡൗൺ കാലത്ത് ഇന്ത്യയിലെ ഹിന്ദുത്വഭീകരതയുടെ യഥാർത്ഥമുഖം അറബ്‌രാജ്യങ്ങൾക്കിടയിൽ ചർച്ചയാക്കിയ ഒരു പെൺസിംഹമുണ്ട്.
അവളുടെ പേരു ഷൈഖ ഹിന്ദ് ബിൻത് ഫൈസൽ അൽ ഖാസിമി.യുഎഇയിലെ ഷാർജ രാജകുടുംബാംഗം അഥവാ രാജകുമാരി.ഇത്തവണയും അവരുടെ ഉന്നം തെറ്റിയില്ല.